Monday 4 January 2010

പുതുവത്സര കോപ്പിയടി

നിനക്കൊക്കെ അങ്ങനെ തന്നെ വേണം

പ്രധാനമന്ത്രി മരങ്ങോടന്‍ സിംഗിന്റെ ക്ഷമിക്കണം മണ്‍പാവ സിംഗിന്റെ തലസ്ഥാന സന്ദര്‍ശനം വന്‍ വിജയമായിരുന്നു എന്ന് പുറമ്പോക്ക് കണ്ടാന്ഗ്രസ്സ് കമ്മറ്റി (പി സി സി) അധ്യക്ഷ്യന്‍ സുരകേഷ് പന്നിത്തല അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി പി സി സി വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ ഓരിയിടുകയായിരുന്നു അദ്ദേഹം.

മദാമ്മയുടെയും പിള്ളാരുടെയും വീടുകളിലെ തിരക്കിട്ട അലക്ക് ജോലികള്‍ക്കും, പുറം പണികള്‍ക്കും ഇടയില്‍ , തലസ്ഥാനത്ത് വന്ന് ജനജീവിതം താറുമാറാക്കാനും, കണ്ടാന്ഗ്രസ്സ് പാര്‍ട്ടിയുടെ ഊത്ത് കമ്മറ്റി നല്‍കുന്ന അവാര്‍ഡ് സമ്മാനിക്കാനും, വനിതാ കലാലയത്തില്‍ തെണ്ടിത്തിരിയാനും സമയം കണ്ടെത്തിയ ശ്രീ മണ്‍പാവ സിംഗിനോടുള്ള ഒടുക്കത്തെ ക്ഷമിക്കണം ഒടുങ്ങാത്ത കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ടാണ് ശ്രീ പന്നി പത്ര സമ്മേളനംതുടങ്ങിയത്.

ജനുവരി മൂന്നാം തിയതി അവാര്‍ഡു ദാനം , വിമന്‍സ് കോളേജില്‍ പഞ്ചാരയടി എന്നീ ചടങ്ങുകളില്‍ പങ്കെടുക്കാനായി മാത്രം തലസ്താനത്തെക്ക് കെട്ടിയെടുത്ത ശ്രീ മണ്‍പാവയുടെ വരവ് കാരണം തലസ്ഥാനത്തെ സാധാരണക്കാരുടെ ജീവിതം ഒന്നര ദിവസത്തേക്ക് കംപ്ലീറ്റ് താറു മാറാക്കിയത് സമീപ കാലത്തോന്നു ഒരു നേതാവിനും അവകാശപ്പെടാന്‍ സാധിക്കാത്ത കൃത്യമാണെന്ന് ശ്രീ പന്നി പറഞ്ഞു.

ജനുവരി രണ്ടാംതീയതി സന്ധ്യക്ക്‌ ആറു മണി മുതല്‍ നഗരത്തിലെ പ്രധാന വീഥികള്‍ എല്ലാം പോലീസ് ഏമാന്‍മാര്‍ കൈയ്യേറി ഗതാഗതം ഗതികേടിലാക്കിയിരുന്നു. ഒരിടത്തെക്കെത്താന്‍ ഏഴു വഴികളും , പതിനാലു ഇട വഴികളും ഉണ്ടെന്നു കീര്‍ത്തി കേട്ട തലസ്ഥാന നഗരത്തില്‍, ആ വഴികള്‍ എല്ലാം തന്നെ കയറു കെട്ടി അടച്ചു, ജനത്തിനെ വട്ടം കറക്കി ഒടുവില്‍ 'ഈ വഴിയൊന്നും പോകാന്‍ ഒക്കിലെങ്കില്‍ വേറേതു വഴി പോകും സാറേ?" എന്ന് ചോദിച്ചവരോട് മാനത്തേക്ക് വിരല്‍ ചൂണ്ടി കാണിച്ച പോലീസുകാരന്മാര്‍ കാണേണ്ട ഒരു കാഴ്ച്ചതന്നെയായിരുന്നുവത്രേ.

ജനുവരി മൂന്നാം തീയതി പക്ഷേ പോലീസുകാരുടെ കടമ വെറി സകല അതിരുകളും ഭേദിച്ചു മാനം മുട്ടുകയായിരുന്നു എന്നതില്‍ വ്യക്തിപരമായി തനിക്കും, മൊത്തത്തില്‍ കണ്ടാന്ഗ്രസ്സ് പാര്‍ടിക്കും അഭിമാനം ഉണ്ടെന്ന് പറയുമ്പോള്‍ ശ്രീ പന്നിത്തലയുടെ മിഴികള്‍ നിറഞ്ഞിരുന്നോ എന്ന് ഒരു സംശയം പത്ര സമ്മേളനത്തില്‍ കൂടിയിരുന്ന സകലര്‍ക്കും ഉണ്ടായി.

ഹെല്‍മെറ്റ് പിച്ചയ്ക്ക് ക്ഷമിക്കണം പെറ്റിയ്ക്ക് ഒരു ദിവസം മുഴുവന്‍ ഇറങ്ങുവാന്‍ സാധിക്കില്ലല്ലോ എന്നാ അതി കഠിനമായ വേദന ഉള്ളിലൊതുക്കിയാണത്രേ പോലീസുകാര്‍ നാഷണല്‍ ഹൈവേ മുതല്‍ ഇട റോഡുകള്‍ വരെ വാഹന ഗതാഗതം തടഞ്ഞത്. പ്രധാനമന്ത്രിയുടെ വിമാനം തലസ്ഥാനത്തിന്റെ വ്യോമാതിര്‍ത്തി കടക്കുന്നത്‌ വരെ അതിനു കീഴെയുള്ള റോഡുകളില്‍ ഒരു സൈക്കിള്‍ പോലും ഓടാന്‍ അനുവദിക്കാത്ത കര്‍മ്മ നിരതരായ പോലീസുകാരെ കെട്ടിപ്പിടിച്ചു ഉമ്മവെയ്ക്കാത്തത് താന്‍ പിന്നാമ്പുറം പരിപാടികളില്‍ താത്പര്യമുള്ള പാര്‍ട്ടിയാണ് എന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുമോ എന്ന് പേടിച്ചിട്ടു മാത്രമാണ് എന്ന് ശ്രീ പന്നി പറയുകയുണ്ടായി.

സമ്മേളനത്തിനൊടുവില്‍ പത്രക്കാര് തെണ്ടികള്‍ (സോറി , നമ്മളും അതില്‍പ്പെടും എന്ന് ഓര്‍ത്തില്ല) ചായ സത്കാരവും , വൈകുന്നേരത്തെ വെള്ളമടിയും കഴിഞ്ഞിട്ടേ കൂട് പറ്റിയുള്ളൂ.

തലസ്ഥാനവാസികളോട് (തലസ്ഥാനത്തിനു പുറത്തുള്ള മറ്റു ജനതക്കും ബാധകം )ഒരു പ്രത്യേക അറിയിപ്പ് : മാനംക്കെട്ട നിനക്കൊക്കെ അങ്ങനെ തന്നെ വേണം. അടുത്ത തിരഞ്ഞെടുപ്പിലും വരി വരിയായി ചെന്ന് നിന്ന് ജനാധിപത്യ അവകാശം വിനയോഗിക്ക്. എന്നിട്ട് വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെടാത്ത ഏതെങ്കിലും കാപെറുക്കിയെ പൊതുജനത്തിന്റെ തലയില്‍ വല്ല അവന്മാരോ അവളന്മാരോ കയറ്റി വെയ്ക്കുന്നത് കണ്ട് വണ്ടറടിക്ക് . ഇതൊക്കെ രണ്ടാംനാള്‍ മറന്ന് നിനക്കൊക്കെ അഭിമാനിക്കാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അന്പത്തിയൊന്നാം ശതകം തികച്ചതും, മാപ്രാണം ജാനുവിന്റെ വീട്ടില്‍ ഒരു ദിവസത്തില്‍ അറുപതു ഉപയോഗിച്ച കോണ്ടങ്ങള്‍ കണ്ടെത്തിയതും ഒക്കെ വാര്‍ത്തയായി ഞങ്ങള്‍ പത്രക്കാര്‍ നിരന്തരം തന്നോളം .

No comments:

Post a Comment