Sunday 28 February 2010

ബ്ലോഗർ ശ്രീ എന്തിനു ഈ ക്രൂരത ചെയ്തു.

മുറക്ക്‌ പൊട്ടി വരുന്ന പുതിയ ബ്ലോഗർമാരുടെ ഇടക്ക്‌ നീല പശ്ച്ചാത്തലുവുമായി ഒരു പുതിയ ബ്ലോഗ്‌ തുടങ്ങുന്നു. ആദ്യ കമന്റ്‌ ശ്രീ ഇട്ടു. സ്വാഗതം. "എന്റെ ശ്രീ നീ ഇത്ര വർക്കത്ത്‌ ഇല്ലത്തവനണോ". കാരണം ശ്രീ കമന്റ്‌ ഇട്ടതിനാലാണെന്നു തോന്നുന്നു അയാൾ ഇങ്ങനെ ഒരു ബ്ലോഗ്‌ ആക്കിയത്‌ ..കിടക്കട്ടെ ഒരു പഴി ശ്രീയുടെ മേലും. ശ്രീ ഞാൻ വെറുതെ പറഞ്ഞതാണ​‍്‌ കേട്ടോ. കാരണം ബൂലോകത്തെ ഒരു നല്ല കുട്ടി ഇമേജുള്ള അദ്ദേഹത്തിന്റെ കമന്റ്‌ കിട്ടിയാണ​‍്‌ ഓരോരുത്തരും ബ്ലോഗിംഗ്‌ ആത്മവിശ്വാസത്തോടെ തുടങ്ങുന്നത്‌. അങ്ങിനെ പേരുകേട്ട ബ്ലോഗർമാർ അനവധി. പക്ഷെ ഒരു പതിരുണ്ടായിപ്പോയി. അതെ, ശരൺ. സിറോക്സ്സ്‌ എന്ന കോപ്പിയടി ബ്ലോഗിന്റെ തെറി കേൾക്കൽ അവിടെ തുടങ്ങി.

ജോർജ്ജ്‌ മാഷും ശരണും പേരുകേട്ടത്‌ അവരുടെ കയ്യിലെ തല്ലുകൊള്ളിത്തരം കൊണ്ട്‌ മാത്രമാണ​‍്‌. ശരൺ ആദ്യം കായകുളം സൂപ്പർഫാസ്റ്റ്‌ കോപ്പിയടിച്ചാണ​‍്‌ തുടങ്ങിയത്‌. പിന്നെ അങ്ങോട്ടു ജൈത്രയത്ര ആയിരുന്നു. കാപ്പിലാൻ, മുള്ളൂക്കാരൻ, ബ്ലോഗിന്റെ രാജാവ്‌ ബെർലി, അനോണി ആന്റണി മാഷ്‌, കണ്ണനുണ്ണി, ജോൺ ചാക്കോ പൂങ്കാവിൽ, അങ്ങിനെ പലരും അതിനു ഇരയായിട്ടുമുണ്ട്‌. ഇതിന്റെ ഉടമസ്ഥന്മാർ അവരെ ആദ്യം പറഞ്ഞു നോക്കി, മുഖം വീപ്പിച്ചു, പിച്ചി നോക്കി, ഒരു കാലത്തും മിണ്ടില്ലെന്നു പറഞ്ഞു, അസഭ്യ വർഷങ്ങൾ ചൊരിഞ്ഞു. എന്തു ചെയ്യാം..നോ രക്ഷ.ഒരേ സമയം ശരണിനു നിരവധി തന്തമാരെ ബൂലോകം സൃഷ്ടിച്ചു കൊടുത്തു. ശരൺ കുലുങ്ങിയില്ല. ഒരു മിഠായി വായിലിട്ട്‌ അതിലെ കമന്റ്‌ വായിച്ചാൽ ആ മിഠായി തുപ്പി കളയും. അത്രക്കു വൃത്തികേടുകൾ. അല്ല..അവനതു വേണം ഞാനും തെറി പറയണം എന്നു വിചാരിച്ചതാ. പക്ഷെ പ്രായോഗിക ബുദ്ധിമുട്ടു കൊണ്ടു വേണ്ടാ എന്നു വച്ചു. എന്തായാലും ആ കമന്റ്‌ വായിച്ച്‌ അറ്റ്ലീസ്റ്റ്‌ ഒരു പനിയെങ്കിലും അദ്ദേഹത്തിനു പിടിച്ചിട്ടുണ്ടാകണം. കാരണം അത്രക്കു മനസ്സിൽ തട്ടി എഴുതിയ കമന്റുകൾ. തന്റെ മകന്റെ പിതൃത്ത്വം വേറൊരാൾ അവകാശപെടുന്നത്‌ ആർക്കായാലും പിടിക്കില്ല.

പിന്നീട്‌ ഒരു വാളു വച്ച്‌ പിറ്റേദിവസം മുതൽ കള്ളുകുടി നിർത്തി എന്നു പറയുന്ന ആളെ പോലെ നല്ല സ്വഭാവത്തോടെ ഒന്നോ രണ്ടോ പോസ്റ്റ്‌ ഇട്ടെന്നു തോന്നുന്നു. ബൂലോകം ഒറ്റകെട്ടായി അതിനെ തിരിഞ്ഞു നോക്കിയില്ല. കണക്കു പരീക്ഷയിലെ മാർക്കുപോലെ കമന്റ്‌ വട്ടപ്പൂജ്യം മാത്രം. ഇനി അതും ഏതെങ്കിലും പേരില്ലാത്ത ബ്ലോഗർമാരുടേതാണൊ എന്ന് കണ്ടറിയണം. മെല്ലെ മെല്ലെ സ്വഭാവം മാറി ചെറിയ ഹാസ്യ നുറുങ്ങുകളുമായി വന്നു. വീണ്ടും അതിൽ അശ്ലീലം നിറച്ച്‌ പോസ്റ്റാൻ തുടങ്ങി." മോനേ ഗോപൂ(കിന്നാരത്തുമ്പിയിലെ നായകന്റെ പേര​‍്‌) ഇതൊക്കെ തെറ്റല്ലേ..."ഉത്തരം - തെറ്റു ചെയ്യാത്തവർ ആരാണു ചേട്ടാ (ഷക്കീല പറയുന്നത്‌) ഇതാണു ഉത്തരം എന്നറിയാം പക്ഷെ ഗോപുമോനെ ഇതൊക്കെ എഴുതുമ്പോൾ നിന്റെ വീട്ടിൽ മാത്രമല്ല അമ്മയും പെങ്ങൾമ്മാരും ഉള്ളത്‌. നാട്ടിലെല്ലാവർക്കും ഉണ്ട്‌ എന്ന് കൂടെ മനസ്സിലാക്കണേ. അല്ലേൽ നീ വേലിച്ചാടാൻ പുറത്തിറങ്ങുന്ന നേരത്ത്‌ അമ്മയും പെങ്ങൾമാരും മോന്റെ ബ്ലോഗിലുള്ള കമന്റുകളൊക്കെ വായിക്കും. അതെഴുതിയ ആളുകളൊട്‌ ആരാധന തോന്നും. പിന്നെ മോനു അവരെ വകയിലുള്ള അളിയാ എന്നോ ചിറ്റപ്പാ എന്നൊക്കെ വിളിക്കുന്നതു മോശമല്ലേ.

"എന്തിനാ ശരൺ കുട്ടാ ഈ വക തോന്ന്യാസങ്ങൾ. നീയൊക്കെ മൂസാക്കാനെ കൊണ്ട്‌ പറയപ്പിച്ചതല്ലേ മോനേ...". ബുദ്ധിമുട്ടി എഴുതിയവനേ അതിന്റെ വിഷമം മനസ്സിലാകൂ. ഇനിയെങ്കിലും ഒന്നു തിരുത്തൂ ഈ വക തോന്ന്യാസങ്ങൾ. എവിടെയോ ഉള്ള നമ്മളൊക്കെ ഒരു രസത്തിനു വേണ്ടിയല്ലേ ഈ ബ്ലോഗെഴുത്ത്‌. അവിടെ പിന്നെ രസച്ചരട്‌ പൊട്ടിക്കാൻ എന്തിനാ മോനൂ ഇങ്ങനത്തെ അപ്പി സ്വഭാവം.

അപ്പോൾ ഇക്കാക പറഞ്ഞതുപോലെ, നല്ല കുട്ടി ആകുക, അല്ലെങ്കിൽ ഞാൻ മോന്റെ അമ്മൂമയോടു പറഞ്ഞു കൊടുക്കും. ഞങ്ങൾ പണ്ടത്തേ ക്ലാസ്മേറ്റ്സാ. അമ്മൂമയോടു ചോദിച്ചാൽ മതി.

Wednesday 17 February 2010

ആസനത്തില്‍ ഉറുമ്പ്

അപകടത്തില്‍ ഒരു കൈ നഷ്ടപ്പെട്ട അപ്പു ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. അവസാനം റെയില്‍വേ പാലത്തില്‍ ചെന്ന് ട്രയിന് തലവെയ്ക്കാന്‍ ചെന്നപ്പോള്‍ രണ്ടു കയ്യും നഷ്ടപ്പെട്ട ഒരാള്‍ നിന്ന് ഡാന്‍സ് കളിക്കുന്നു.

അപ്പു : "ആശാനെ... ഞാന്‍ ഒരു കൈ പോയപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ വന്നതാ.. ഇയാള് കൊള്ളാമല്ലോ.. രണ്ടു കൈയ് പോയിട്ടും നിന്ന് ഡാന്‍സ് കളിക്കുന്നോ..?"

അയാള്‍ " പോടാ പൂ മോനെ.. എന്റെ ആസനത്തില്‍ ഒരു ഉറുമ്പ് കടിക്കുന്നു.. എടുക്കാന്‍ നിര്‍വ്വാഹമില്ലാത്തതിനാല്‍ നിന്ന് ഞെളിപിരി കൊള്ളുകയാണ്.."

Monday 15 February 2010

അപ്പൂനെ പീഡിപ്പിച്ചു..

അപ്പൂസ് തലവേദനയുമായി ഹോസ്പിറ്റലില്‍ എത്തി.. തുണി അഴിച്ചു മേശപ്പുറത്തു കിടക്കാന്‍ ഡോക്റ്റര്‍ പറഞ്ഞു. തലവേദനയ്ക്ക് തുണിയഴിക്കുന്നക്കുന്നതെന്തിനു എന്ന് ചോദിച്ചിട്ടും വിലപ്പോയില്ല. ഒടുവില്‍ ബലമായി നഗ്നനാക്കപ്പെട്ട അപ്പൂസ് കരച്ചില്‍ കോപത്തോടെ അലറി..

"ഇവിടെ ഇങ്ങനെ പീഡനം നടത്തുന്നതിനെ ചോദിക്കാന്‍ നിയമമില്ലേ.. ഞാന്‍ വെറും തലേവേദനയുമായി വന്നതാണ്."

ഇതുകേട്ട അടുത്ത കിടക്കയിലെ ചേട്ടന്‍

"നിനക്ക് കുറഞ്ഞപക്ഷം പറയാന്‍ ഒരു തലവേദനയെങ്കിലും ഇല്ലേ.. ഞാന്‍ ഇവിടെ എഴുത്ത് കൊടുക്കാന്‍ വന്ന പോസ്റ്റ്‌മാന്‍ ആണ്.."

Wednesday 10 February 2010

പെണ്‍കുട്ടികളുടെ സൈക്കിള്‍ ചവിട്ട്

ഒരു ലേഡീസ് ഹോസ്റ്റലില്‍ വ്യായാമത്തിന് വേണ്ടി സൈക്കിള്‍ വാങ്ങി..
പെണ്‍കുട്ടികള്‍ രാവും പകലും നോക്കാതെ സൈക്കിള്‍ ചവിട്ടി തുടങ്ങി..
അവസാനം വാര്‍ഡന്‍ പെണ്‍കുട്ടികളെ വിരട്ടി നോക്കി.. ഫൈന്‍ അടയ്ക്കണം എന്നുപോലും പറഞ്ഞു..

എവിടെ.. ആരും കേട്ടില്ല.. ഇപ്പോഴും സൈക്കിളിന്റെ മുകളില്‍ തന്നെ.. ചവിട്ടോട് ചവിട്ട്.

ഒടുവില്‍ വാര്‍ഡന്‍ അവസാനത്തെ അസ്ത്രം തൊടുത്തു..
ഇനി സൈക്കിള്‍ ചവിട്ടല്‍ നിര്‍ത്തിയില്ലെങ്കില്‍ ഞാന്‍ സൈക്കിളില്‍ സീറ്റ് ഫിറ്റ്‌ ചെയ്യും..

അതോടെ സൈക്കിള്‍ ചവിട്ടും കുറഞ്ഞു...
എന്ത് മനസ്സിലായി..?

Friday 5 February 2010

ദ്രൗപതിയുടെ കുളിമുറിയില്‍ ധൃതരാഷ്ട്രര്‍

ധൃതരാഷ്ട്രര്‍ ദ്രൌപതിയെ കാണാന്‍ എത്തി.

ദ്രൗപതി : "എന്താ അമ്മാവാ കൈയില്‍ ലഡ്ഡു കൊണ്ട് വന്നത്..?"

ധൃതരാഷ്ട്രര് : "ഒരു സന്തോഷമുണ്ട്. അത് പറയാന്‍ വന്നതാ..."

ദ്രൗപതി :"അയ്യോ ഞാന്‍ കുളിക്കാന്‍ പോകുകയാ.. അല്‍പ്പം തിടുക്കമുണ്ട്.. ഒരുകാര്യം ചെയ്യ്.. അമ്മാവന്‍ കുളിമുറിയില്‍ വന്നിരുന്നു വിശേഷം പറഞ്ഞാല്‍ മതി.."

(ധൃതരാഷ്ട്രര്‍ എന്ത് കാണാന്‍.. ആള് പൊട്ടനല്ലേ.. അതാ ദ്രൗപതി അങ്ങനെ പറഞ്ഞത്.. )

കുളി മുറിയില്‍ കൊച്ചുവര്‍ത്തമാനം എല്ലാം പറഞ്ഞു അവസാനം

ദ്രൗപതി : "ആട്ടെ അമ്മാവന്‍ എന്തിനാ ലഡ്ഡു കൊണ്ടുവന്നത്...?"
ധൃതരാഷ്ട്രര് :" അതോ ഇന്നലെ എനിക്ക് കാഴ്ച തിരിച്ചു കിട്ടി.."